“അറുപത്തഞ്ചുകഴിഞ്ഞ വൃദ്ധന്മാരെല്ലാം ഈ വരിയില്‍ നില്ക്കുക, നിങ്ങള്‍ക്കുള്ള ടിക്കറ്റ് വേഗം നല്‍കുന്നതായിരിയ്ക്കും” എന്നു പറഞ്ഞാല്‍ അറുപത്തഞ്ചുകഴിഞ്ഞ ആര്‍ക്കും അത്ര രുചിയ്ക്കുമെന്നു തോന്നുന്നില്ല. ടിക്കറ്റു വേഗം കൈക്കലാക്കുന്നതില്‍ ജാള്യമൊന്നുമുണ്ടായിട്ടല്ല, മറിച്ച് ‘വൃദ്ധന്’ എന്നു വിളിയ്ക്കുന്നത് ഇഷ്ടമല്ല, അതാണു കാര്യം.
വൃദ്ധന് എന്ന വാക്കുകേള്‍ക്കുമ്പോള്‍ ‘വയസ്സന്’ എന്ന മങ്ങിയ അര്‍ത്ഥം മാത്രമേ ഈയിടെയായി നാം ആലോചിയ്ക്കുന്നുള്ളൂ. എന്നാല്‍ വൃദ്ധന് എന്നവാക്കിന്നു കുറച്ചുകൂടി വെളിച്ചമുണ്ട്, തെളിച്ചവും.
വര്‍ദ്ധിച്ചവന്‍, (എല്ലാനിലയിലും) വളര്ന്നവന്, വലിയവന്‍, വലുതായവന്‍, എന്നൊക്കെയാണര്‍ത്ഥം. ജീവിതയാത്രയില്‍ എല്ലാനിലയിലും വളരുകയും വലുതാവുകയും ചെയ്തവന് എന്നാല്‍ വിജയിച്ചവന് എന്നും സംതൃപ്തന്‍ എന്നും ഒക്കെ ആ വാക്കുകൊണ്ടു കിട്ടാവുന്ന അര്‍ഥങ്ങളാണ് എന്നു തോന്നുന്നു. സംസ്കൃതത്തില്‍ അതൊരു ബഹുമാനസൂചകമായ പദമാണു്. വൃദ്ധന്മാരും ജ്ഞാനവൃദ്ധന്മാരും ഒക്കെ ഒരു സദസ്സിന്റെ അലങ്കാരമായിട്ടാണു കരുതുക പതിവ്.
എന്നാല്‍, ‘കാലം ചെല്ലുന്തോറും പലവാക്കുകള്‍ക്കും മൂല്യം ചോര്‍ന്നുപോകുന്നില്ലേ‘ എന്ന സംശയം അസ്ഥാനത്തല്ലെന്നു തോന്നുന്നു. വൃദ്ധന് എന്നാല്‍ (വെറും) വയസ്സന് എന്നുമാത്രമാണു മനസ്സില്‍ വരുന്നത്. അത്രയും വയസ്സുകൊണ്ടു ആ വ്യക്തിയ്ക്കുണ്ടായ വളര്‍ച്ചയോ വിജയമോ ഒന്നും മനസ്സിലേയ്ക്കെത്തുന്നില്ല. അതൊക്കെ എവിടെയാണാവോ ചോര്‍ന്നുപോയത്?
കാലംകൊണ്ടു കോലം മാറുന്നതിനെ ചെറുക്കാന്‍ പറ്റുമോ? ഇല്ല.
ഇനി ഒരു പത്തമ്പതുകൊല്ലം കഴിഞ്ഞാല്‍ പൊതുസ്ഥലത്തു വെള്ളം കുടി നിരോധിയ്ക്കാന്‍ നിയമം പാസ്സാക്കുമോ ആവോ!
(ഈ പരമ്പരയില്‍ അടുത്തത് “അഗ്നി” )
Wednesday, April 30, 2008
Monday, April 07, 2008
അമ്പത്തൊന്നക്ഷരാദിപ്പെരുമ
സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം
ഗോഷ്ഠപ്രാങ്കണരിംഖണലോലമനായാസം പരമായാസം
മായാകല്പ്പിതനാനാകാരമനാകാരം പരമാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം!
മൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളൂ അന്നു വല്യേട്ടന്, അച്ഛന് എവിടെനിന്നോഎഴുതിയെടുത്തുകൊണ്ടുവന്ന ഈ ശ്ലോകം ചൊല്ലിക്കേള്പ്പിയ്ക്കുമ്പോള്(പറഞ്ഞുകേള്ക്കുന്നതാണേ). കടലാസുപെന്സില്കൊണ്ടു എഴുതിയെടുത്ത കടലാസ്, പഠിയ്ക്കാന്‍ ആവശ്യമുണ്ടായിരുന്നില്ല, ചൊല്ലിക്കേള്‍ക്കുന്നതു പഠിയ്ക്കുക- അതായിരുന്നു രീതി. ഏട്ടന്മാര് ചൊല്ലുന്നതുകേട്ടുകേട്ടാണു ഞാന്‍ പല ശ്ലോകങ്ങളും പഠിച്ചത്. ആയിടെയാണു കോഴിക്കോടു അക്ഷരശ്ലോകകലാസമിതി എന്നൊരു സമിതിയുണ്ടെന്നും ആ സമിതി എല്ലാ കൊല്ലവും കുട്ടികള്‍ക്കുവേണ്ടി അക്ഷരശ്ലോകമത്സരം നടത്താറുണ്ടെന്നും അറിഞ്ഞത്. സമിതിയുടെ നടത്തിപ്പുകാരനായ ശ്രീ. കെ. ശങ്കരനാരായണന് എന്ന ശ്ലോകപ്രതിഭ എല്ലാകൊല്ലവും വീട്ടില്‍വന്ന് വിവരമറിയിയ്ക്കുകയും ഞങ്ങള്‍ കുട്ടികളെല്ലാവരും പതിവായി പങ്കെടുത്തുപോരുകയും ചെയ്തിരുന്നു. അതു കുട്ടികള്‍ക്കെല്ലാം നല്ലൊരു വേദിയൊരുക്കിത്തന്നു. അങ്ങനെയങ്ങനെ ശ്ലോകകൌതുകം ഞങ്ങളോടൊപ്പം ഞങ്ങളുടെ ഉള്ളില്‍ വളര്‍ന്നുകൊണ്ടേയിരുന്നു. കൂട്ടത്തിലുള്ളവര്‍ നല്ല ശ്ലോകങ്ങളും ശ്ലോകങ്ങളല്ലാത്ത കവിതകളും ഒക്കെ എഴുതാന്‍ മിടുക്കുള്ളവരായിവന്നു. മറ്റുതിരക്കുകള്ക്കിടയിലും ഇപ്പോഴും ഒരു കൌതുകമായി ഈ കലാവാസന കൊണ്ടുനടക്കുകയും ചെയ്യുന്നു. അക്ഷരശ്ലോകകലയ്ക്കും കലാസമിതിയ്ക്കും ഇതില്‍ വളരെ വലിയ പങ്കുണ്ടു്. കോഴിക്കോട് അക്ഷരശ്ലോകകലാസമിതി ഇപ്പോഴും ശ്രീ. ശങ്കരനാരായണന്റെ നേതൃത്വത്തില്‍ ഓജസ്സോടെ, ഉന്മിഷത്തായി നടന്നുവരുന്നുണ്ട്. മാര്‍ച്ച് ഇരുപത്തൊന്നാം തിയ്യതിയിലെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഇതോടൊപ്പം വെയ്ക്കുന്നു.


കൂട്ടത്തില്‍പ്പറയട്ടേ, ഈ കലാസമിതി തന്ന ശ്ലോകാന്തരീക്ഷം ഇപ്പോഴും മറ്റുപലര്‍ക്കുമെന്നപോലെ എനിയ്ക്കു ഉമേഷ് ജി,വിശ്വം ജി, രാജേഷ് ജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യാഹൂ അക്ഷരശ്ലോകം ഗ്രൂപ്പ് നല്‍കിവരുന്നുണ്ട്. ഞാന്‍ ആദ്യമായി ഒരു ശ്ലോകം രചിച്ചുനോക്കിയത്, ഈ വേദിയിലാണു്. പിന്നീടു പലപ്പോഴായി പലശ്ലോകങ്ങളും എഴുതാനും ഈ വേദിയില്‍ ചൊല്ലാനും അവസരം കിട്ടി. അതൊരു ഭാഗ്യമായി കരുതുന്നു. [യാഹൂ അക്ഷരശ്ലോകക്കൂട്ടത്തില് പലരും ശ്ലോകം എഴുതുന്നവരായിട്ടുണ്ടു്. ബ്ലോഗുകളില്‍ നെല്ലിയ്ക്കയിലും ഉറിയിലും നല്ല ശ്ലോകങ്ങള്‍ കിട്ടും].
ശ്ലോകഗ്രൂപ്പില് ഈയിടെ അയ്യായിരം ശ്ലോകം തികയാറായപ്പോള്‍ കൂട്ടത്തലവനായ ഉമേഷ് ജി ഒരു ആശയം മുന്നോട്ടുവെച്ചു. 4990 മുതല്‍ 5000 വരെയുള്ളശ്ലോകങ്ങള് ശ്ലോകികള്‍ സ്വയം ഉണ്ടാക്കിച്ചൊല്ലുന്നവയായിരിയ്ക്കണം. മാത്രമല്ല, ആ ശ്ലോകങ്ങള്‍ നിശ്ചിതവൃത്തങ്ങളിലുള്ളവയുമായിരിയ്ക്കണം, എന്ന്. എല്ലാവരിലും ഉത്സാഹവും ആവേശവും നിറച്ചുകൊണ്ട്, ശ്ലോകപ്പെരുമഴ തകര്ത്താര്ക്കുകയായിരുന്നു, അയ്യായിരാമത്തേതായി ഒരു ശ്ലോകം രൂപമെടുത്തതു ഞാന്‍ ചൊല്ലിയതു താഴെ.
അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ, കമ്പിതക്കോളിളക്ക-
ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമഞ്ചായിരം സൂര്യദീപം
വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്ജ്ജാലകം തള്ളിനോക്കീ-
ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാശ്ലോകവാരാശി കാണ്കേ!
ഗോഷ്ഠപ്രാങ്കണരിംഖണലോലമനായാസം പരമായാസം
മായാകല്പ്പിതനാനാകാരമനാകാരം പരമാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം!
മൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളൂ അന്നു വല്യേട്ടന്, അച്ഛന് എവിടെനിന്നോഎഴുതിയെടുത്തുകൊണ്ടുവന്ന ഈ ശ്ലോകം ചൊല്ലിക്കേള്പ്പിയ്ക്കുമ്പോള്(പറഞ്ഞുകേള്ക്കുന്നതാണേ). കടലാസുപെന്സില്കൊണ്ടു എഴുതിയെടുത്ത കടലാസ്, പഠിയ്ക്കാന്‍ ആവശ്യമുണ്ടായിരുന്നില്ല, ചൊല്ലിക്കേള്‍ക്കുന്നതു പഠിയ്ക്കുക- അതായിരുന്നു രീതി. ഏട്ടന്മാര് ചൊല്ലുന്നതുകേട്ടുകേട്ടാണു ഞാന്‍ പല ശ്ലോകങ്ങളും പഠിച്ചത്. ആയിടെയാണു കോഴിക്കോടു അക്ഷരശ്ലോകകലാസമിതി എന്നൊരു സമിതിയുണ്ടെന്നും ആ സമിതി എല്ലാ കൊല്ലവും കുട്ടികള്‍ക്കുവേണ്ടി അക്ഷരശ്ലോകമത്സരം നടത്താറുണ്ടെന്നും അറിഞ്ഞത്. സമിതിയുടെ നടത്തിപ്പുകാരനായ ശ്രീ. കെ. ശങ്കരനാരായണന് എന്ന ശ്ലോകപ്രതിഭ എല്ലാകൊല്ലവും വീട്ടില്‍വന്ന് വിവരമറിയിയ്ക്കുകയും ഞങ്ങള്‍ കുട്ടികളെല്ലാവരും പതിവായി പങ്കെടുത്തുപോരുകയും ചെയ്തിരുന്നു. അതു കുട്ടികള്‍ക്കെല്ലാം നല്ലൊരു വേദിയൊരുക്കിത്തന്നു. അങ്ങനെയങ്ങനെ ശ്ലോകകൌതുകം ഞങ്ങളോടൊപ്പം ഞങ്ങളുടെ ഉള്ളില്‍ വളര്‍ന്നുകൊണ്ടേയിരുന്നു. കൂട്ടത്തിലുള്ളവര്‍ നല്ല ശ്ലോകങ്ങളും ശ്ലോകങ്ങളല്ലാത്ത കവിതകളും ഒക്കെ എഴുതാന്‍ മിടുക്കുള്ളവരായിവന്നു. മറ്റുതിരക്കുകള്ക്കിടയിലും ഇപ്പോഴും ഒരു കൌതുകമായി ഈ കലാവാസന കൊണ്ടുനടക്കുകയും ചെയ്യുന്നു. അക്ഷരശ്ലോകകലയ്ക്കും കലാസമിതിയ്ക്കും ഇതില്‍ വളരെ വലിയ പങ്കുണ്ടു്. കോഴിക്കോട് അക്ഷരശ്ലോകകലാസമിതി ഇപ്പോഴും ശ്രീ. ശങ്കരനാരായണന്റെ നേതൃത്വത്തില്‍ ഓജസ്സോടെ, ഉന്മിഷത്തായി നടന്നുവരുന്നുണ്ട്. മാര്‍ച്ച് ഇരുപത്തൊന്നാം തിയ്യതിയിലെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഇതോടൊപ്പം വെയ്ക്കുന്നു.


കൂട്ടത്തില്‍പ്പറയട്ടേ, ഈ കലാസമിതി തന്ന ശ്ലോകാന്തരീക്ഷം ഇപ്പോഴും മറ്റുപലര്‍ക്കുമെന്നപോലെ എനിയ്ക്കു ഉമേഷ് ജി,വിശ്വം ജി, രാജേഷ് ജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യാഹൂ അക്ഷരശ്ലോകം ഗ്രൂപ്പ് നല്‍കിവരുന്നുണ്ട്. ഞാന്‍ ആദ്യമായി ഒരു ശ്ലോകം രചിച്ചുനോക്കിയത്, ഈ വേദിയിലാണു്. പിന്നീടു പലപ്പോഴായി പലശ്ലോകങ്ങളും എഴുതാനും ഈ വേദിയില്‍ ചൊല്ലാനും അവസരം കിട്ടി. അതൊരു ഭാഗ്യമായി കരുതുന്നു. [യാഹൂ അക്ഷരശ്ലോകക്കൂട്ടത്തില് പലരും ശ്ലോകം എഴുതുന്നവരായിട്ടുണ്ടു്. ബ്ലോഗുകളില്‍ നെല്ലിയ്ക്കയിലും ഉറിയിലും നല്ല ശ്ലോകങ്ങള്‍ കിട്ടും].
ശ്ലോകഗ്രൂപ്പില് ഈയിടെ അയ്യായിരം ശ്ലോകം തികയാറായപ്പോള്‍ കൂട്ടത്തലവനായ ഉമേഷ് ജി ഒരു ആശയം മുന്നോട്ടുവെച്ചു. 4990 മുതല്‍ 5000 വരെയുള്ളശ്ലോകങ്ങള് ശ്ലോകികള്‍ സ്വയം ഉണ്ടാക്കിച്ചൊല്ലുന്നവയായിരിയ്ക്കണം. മാത്രമല്ല, ആ ശ്ലോകങ്ങള്‍ നിശ്ചിതവൃത്തങ്ങളിലുള്ളവയുമായിരിയ്ക്കണം, എന്ന്. എല്ലാവരിലും ഉത്സാഹവും ആവേശവും നിറച്ചുകൊണ്ട്, ശ്ലോകപ്പെരുമഴ തകര്ത്താര്ക്കുകയായിരുന്നു, അയ്യായിരാമത്തേതായി ഒരു ശ്ലോകം രൂപമെടുത്തതു ഞാന്‍ ചൊല്ലിയതു താഴെ.
അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ, കമ്പിതക്കോളിളക്ക-
ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമഞ്ചായിരം സൂര്യദീപം
വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്ജ്ജാലകം തള്ളിനോക്കീ-
ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാശ്ലോകവാരാശി കാണ്കേ!
Subscribe to:
Posts (Atom)